Tuesday 25 October 2011

യു.എസ് : അതെ, രാജാവ് നഗ്നനാണ്


സമത്വസുന്ദരമായ ലോകം സ്വപ്നംകണ്ട  സോഷ്യലിസത്തിന്‍റെ പതനം കഴിഞ്ഞ നൂറ്റാണ്ടിന്റെ ചരിത്രമാണ്. സോഷ്യലിസത്തിന്റെ തകര്‍ച്ച കണ്ട് അന്ന് ഊറിച്ചിരിച്ച മുതലാളിത്തവും ഇന്ന് അതെ പതനത്തിലേക്ക് കൂപുകുത്താന്‍ ഒരുങ്ങി നില്‍കുന്നത് പോലെ; അതെ, വാള്‍സ്ട്രീറ്റിലെ ശബ്ദ കോലാഹലങ്ങള്‍ക്ക് ചരിത്രത്തോട് പറയാനുള്ളതും അത്തരം ഒരു പതനത്തിന്‍റെ കഥയായിരിക്കും. സാമ്പത്തിക മാന്ദ്യത്തോടെ കുത്തക സംസ്കാരത്തിന്‍റെ 'ഗുണം' നല്ലതുപോലെ അറിഞ്ഞ ഒരു ജനത അതിനെതിരെ തെരുവിലിറങ്ങിയതില്‍ വലിയ അത്ഭുതമൊന്നുമില്ല. പക്ഷെ, വാള്‍സ്ട്രീറ്റിലെ കുത്തക പ്രഭുക്കള്‍കെതിരെയുള്ള രോഷം മാത്രമാണോ ഈ സമരങ്ങള്‍ക്ക്‌ കാരണം?. ഒരു നേതൃത്വമോ വ്യക്തമായ അജണ്ടകളോ ഇല്ലാത്തെ തുടങ്ങിയ ഒരു സമരം , നാളുകള്‍ കൊണ്ടുതന്നെ ഒരു ജനതയുടെ പൊതുവികാരമായി മാറിയത് പരിശോധിച്ചാല്‍ സാമ്രാജ്യത്വ മാധ്യമങ്ങള്‍ മറച്ച് വെക്കുന്ന ഒരു അമര്‍ഷത്തിന്റെ കഥ തീര്‍ച്ചയായും ആ സമരത്തിന്‌ പറയാനുണ്ട്.

പുതിയ  തൊഴില്‍ പദ്ധതിയുടെ രൂപരേഖയുടെ അവതരണവേളയില്‍ പ്രസിഡന്റ് ഒബാമ പ്രതിപക്ഷത്തോട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്.
“The question is whether, in the face of an ongoing national crisis, we can stop the political circus and actually do something to help the economy.”-- പദ്ധതിയുടെ അവതരണത്തിനെതിരില്‍ നിന്ന പ്രതിപക്ഷത്തിന്റെ രാഷ്ട്രീയനാടകത്തെ കുറിച്ചായിരുന്നു പ്രസിഡന്റിന്‍റെ വാക്കുകള്‍. പക്ഷെ അതെ വാക്കുകള്‍ കൂടുതല്‍ അര്‍ത്ഥവ്യാപ്തിയോടെ അമേരിക്കന്‍ ജനത മാസങ്ങളായി നെഞ്ചേറ്റിയിട്ടുണ്ടെന്നത് വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്‍റെ പിന്നാമ്പുറ കഥയാണ്. നാളിതുവരെ സാമ്രാജ്യത്വ സ്ഥാപനത്തിനായി അമേരിക്ക നടത്തിയ രാജ്യാതിര്‍ത്തികള്‍ കടന്നുള്ള രാഷ്ട്രീയനാടകങ്ങളും കളികളും സ്വന്തം ജനതയ്ക്ക്‌ തന്നെ  തലവേദന സൃഷ്ടിച്ചിരികുകയാണ്. അമേരിക്കന്‍ ജനതയുടെ ഉന്നമനത്തിനായി ചെലവഴികേണ്ട സമ്പത്ത് യുദ്ധഭ്രാന്തിന് ബലികഴിപിക്കേണ്ടി വന്നിട്ടുണ്ടെന്നത് അവരെ ആശങ്കാകുലരാക്കിയിട്ടുണ്ട്. യുദ്ധവിരുദ്ധ പ്ലകാര്‍ഡുകള്‍ വാള്‍സ്ട്രീറ്റ് സമരത്തില്‍ സ്ഥാനം പിടിച്ചത് ഈ ആശങ്കകളുടെ സൃഷ്ടി മാത്രം.
                      
ചക്രവ്യൂഹത്തെ ഭേദിക്കാന്‍ പുറപെട്ട അഭിമന്യുവിന്‍റെ കഥ പറയുന്നുണ്ട് പുരാണങ്ങളില്‍. ചക്രവ്യൂഹത്തില്‍ പൊരുതിക്കയറി, പിന്നെ പുറത്തിറങ്ങാനാവാത്ത അഭിമന്യുവിനെ അനുസ്മരിപികുന്നതായിരുന്നു അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തിന്‍റെ തുടര്‍കഥകള്‍. അഫ്ഗാനില്‍നിന്നുള്ള സേനാപിന്‍മാറ്റത്തെ കുറിച്ചുള്ള ഒബാമയുടെ വാക്കുകള്‍ അമേരിക്കന്‍ ജനത മുഖവിലയ്ക്കെടുത്തിടില്ല . ടെലിഗ്രാഫ് പത്രറിപ്പോര്‍ട്ടുകള്‍ സൂചിപ്പികുന്നത് 2024 - ലിലും ഇരുപത്തയ്യായിരത്തോളം സൈനികര്‍ അഫ്ഗാനില്‍ നില്കേണ്ടിവരുമെന്നതാണ്. പൂര്‍ണ്ണ സൈനിക പിന്മാറ്റം 2050 -ലും സാധ്യമല്ലെന്നതാണ് കണക്കുകള്‍ സൂചിപ്പികുന്നത്. അധിനിവേശ നാടകങ്ങള്‍ക്ക് തകര്‍ന്നുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥ കൂടുതല്‍ വിലനല്‍കേണ്ടിവരുമെന്ന് അര്‍ഥം. ഈ കാലയളവില്‍ അവിടെ ബലികഴിപ്പിക്കേണ്ടത് എത്ര സൈനികരുടെ ജീവനെന്ന ചോദ്യം ഉത്തരമില്ലാതെ നില്‍കുന്നു. ഇസ്രായേല്‍ ഫണ്ടിങ്ങും ഇറാഖ് അധിനിവേശവും സാമ്പത്തിക ബാധ്യത പര്‍വതീകരികുന്നു. 'Occupy Wallstreet' പ്രക്ഷോഭകരുടെ പതിമൂന്ന് ആവിശ്യങ്ങളില്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞടുപ്പ് രീതിയെ കുറിച്ചുള്ള പരാമര്‍ശങ്ങളും ഇത് വെറും സാമ്പത്തിക സമരമല്ല എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.


ഇറാന്‍ അധിനിവേശത്തിന് ഒരുങ്ങിനില്കുന്ന ഈ സ്വേച്ഛാധിപതി ഇന്ന് ഇറാനിന്‍റെ സൈനികബലത്തെക്കാള്‍ ഭയക്കുന്നത് സ്വന്തം ജനതയുടെ പ്രതികരണമാണ്. ആര്‍ഭാടത്തെക്കാള്‍ സുരക്ഷിതത്വം കൊതിക്കുന്ന ഒരു ജനതയുടെ അടിസ്ഥാനാവശ്യങ്ങള്‍ക്കായുള്ള വിപ്ലവത്തിന്റെ ഫലം മറ്റൊരു ട്രിപോളിയും ചേതനയറ്റ് കിടക്കുന്ന ഒരുപാട് ഗദ്ദാഫിമാരുമായിരിക്കും. ഒരു 'നാറ്റോയുടെയും' ഇടപെടലില്ലാതെ അവര്‍ ലക്‌ഷ്യം കണ്ടെത്തിയേക്കും.

പടിഞ്ഞാറിന്‍റെ രാജാവിന് അലങ്കാരമായി നിന്ന പല ഉടയാടകളും ഇന്ന് ഉതിര്‍ന്ന് വീഴാന്‍ തുടങ്ങിയിരിക്കുന്നു.ഡോളറിനേറ്റ വെല്ലുവിളിയും ക്രെഡിറ്റ്‌ റെയിറ്റിന്‍റെ  തകര്‍ച്ചയും ഇതിന്‍റെ  സൂചനകള്‍ നല്‍കിയിരുന്നു. സ്വന്തം ജനതയുടെ വിപ്ലവം കൂടിയായപ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാകുന്നു. സാമ്രാജ്യത്വ മാധ്യമങ്ങളുടെ  മൌനം ഭേദിച്ച് കാലം പറയുകതന്നെ ചെയ്യും, പടിഞ്ഞാറിന്‍റെ രാജാവ് നഗ്നനാണെന്ന്.  



Wednesday 28 September 2011

കൊലപാതകത്തിന് നിയമസാധുത തേടുമ്പോള്‍ ...



 


വര്‍ഷങ്ങള്‍ക്ക് മുന്‍പ് വടക്കേ ഇന്ത്യയില്‍ പ്രചരിച്ച ഒരു പരസ്യവാചകം ഒരിക്കല്‍ ഭരണകൂടങ്ങളുടെ നയമായി മാറിയേക്കുമെന്ന് അന്ന് ആരും നിനച് കാണില്ല. '500 രൂപ മുടക്കൂ 5 ലക്ഷം ലാഭികൂ' എന്ന പരസ്യവാചകത്തിലൂടെ ഭ്രൂണഹത്യയുടെ പ്രായോഗികത പഠിപ്പിച്ച ഒരു വടക്കേ ഇന്ത്യന്‍ ക്ലിനിക്കിലെ 'കശാപ്പുകാരന്‍റെ' നിലവാരത്തിലേക്ക് മനുഷ്യാവകാശങ്ങളുടെ അപ്പോസ്തലന്‍മാര്‍ ഇറങ്ങിനില്‍കുന്നത് കാണുമ്പോള്‍ അത്ഭുതം തോനുന്നു ...
ഒരു  മനുഷ്യജീവന്‍റെ ആരംഭം അവന്‍ ഭൂമിയിലേക്ക് പിറന്ന് വീഴുന്നത് മുതല്‍ ആണെന്ന് ഈ ബുദ്ധിജീവികള്‍ തെറ്റിദ്ധരിചിട്ടുണ്ടാവുമോ ?..അതോ മാതാവിന്‍റെ ഗര്‍ഭപാത്രം മനുഷ്യാവകാശങ്ങളുടെ അതിര്‍ത്തിയായി നിശ്ചയിക്കപെട്ടിടുണ്ടോ ?.. ഭ്രൂണശാസ്ത്ര പഠനങ്ങളുടെ പുരോഗതി അത്തരം തെറ്റിദ്ധാരണകളുടെ വിദൂര സാധ്യത പോലും തള്ളിക്കളയുന്നു .
 'വിഭവങ്ങള്‍' എന്നുള്ളത് അസംസ്കൃതവസ്തുക്കളും യന്ത്രങ്ങളുമാണെന്ന  സങ്കല്‍പ്പങ്ങള്‍ വിസ്മൃതിയിലേക്ക് മറഞ്ഞിട്ട് പതിറ്റാണ്ടുകളായിരിക്കുന്നു. ഹ്യുമന്‍ റിസോഴ്സിന്‍റെ  പഠനങ്ങള്‍ക്കും പ്രായോഗികതയ്ക്കും കോടികള്‍ ചെലവയികുന്ന ലോകം. ഇന്ത്യയും ചൈനയും  അടുത്ത വെല്ലുവിളികളാണെന്ന്  പ്രക്യാപിക്കാന്‍ അമേരിക്കയെ നയിച്ച ചിന്ത എന്തായിരിക്കുമെന്ന് പഠനവിധേയമാകേണ്ടതുണ്ട്.  സമ്പത്ത് കൊണ്ടും  സാങ്കേതികവിദ്യകൊണ്ടും ലോകത്തിന്‍റെ ഭരണചക്രം തിരിക്കുന്ന ഒരു രാജ്യം രണ്ട് ഏഷ്യന്‍ രാജ്യങ്ങളിലെ ഫകീറുമാര്‍ തങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്ന് ചിന്തിച്ചത് ഇവിടെയുള്ള മാനവവിഭവശേഷി കണ്ടിട്ടാവാം എന്ന് എളുപ്പം മനസ്സിലാക്കാം. സ്വന്തം രാജ്യത്തെ ജനസംഖ്യാവര്‍ധനവിന് കോടികള്‍ ചെലവിയിക്കുകയും പിറന്ന്‍ വീഴുന്ന ഓരോ കുഞ്ഞിനും ഗ്രാന്റുകള്‍ അനുവദിക്കുകയും ചെയ്യുന്ന അതെ രാജ്യങ്ങള്‍ തന്നെ വികസ്വരരാജ്യങ്ങളില്‍ ജനസംഖ്യാനിയന്ത്രണത്തിന് മുതലകണ്ണീര്‍ പൊഴിക്കുന്നത് കണ്ട് അത് ഏറ്റുപാടാന്‍ നമ്മുടെ ബുദ്ധിജീവികള്‍ക്ക് ഇത്രയും മസ്തിഷ്ക വിധേയത്വം ഉണ്ടാവുമോ?...


ലോകത്ത്‌  പട്ടിണിയുടെ കാരണം ജനപെരുപ്പമാണെന്നത് മിധ്യാസങ്കല്‍പങ്ങലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സമ്പത്തിന്‍റെയും വിഭവങ്ങളുടെയും അസന്തുലിതാവസ്ഥ പരിഹരിക്കാനായാല്‍ പട്ടിണിക്കും  വികസനമുരടിപ്പിനും  ക്രിയാത്മകമായ പരിഹാരം കാണാന്‍ സാധിക്കും.
ലോകത്ത് 1,150 കോടി ജനങ്ങള്‍ക്കാവശ്യമുള്ള ഭക്ഷ്യം ഇന്ന് ഉല്‍പാദിപ്പിക്കുന്നുണ്ട്; 2050 ലെ ജനസംഖ്യക്ക് തന്നെ ഇത് ധാരാളമായി കണക്കാക്കപെടുന്നു . വികിസിത രാജ്യങ്ങളുടെ സഹാനുഭൂതിയും ഇടപെടലും ഉണ്ടാകുമായിരുന്നെങ്കില്‍ സോമാലിയ പോലും ഇന്നിന്‍റെ ഗതിയിലാവില്ലായിരുന്നു എന്നത് അനിഷേധ്യമായ സത്യം.  ഇന്ത്യയുടെ  ഭൂപ്രകൃതിയില്‍ ജലവിതരണപദ്ധതികള്‍ കൊണ്ട് തന്നെ കൃഷിയോഗ്യമാക്കാവുന്ന ഒരുപാട് പ്രദേശങ്ങള്‍ ഉണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപെടുമ്പോള്‍ ജനസംഖ്യാ ഭീതി ആസ്ഥാനത്താകുന്നു. വാണിജ്യ ആവിശ്യങ്ങള്‍ക്ക് പശ്ചിമേഷ്യയില്‍നിന്ന്‌ പോലും പൈപ്പ്‌ലൈന്‍ മാര്‍ഗം പെട്രോള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇന്ത്യയുടെ വിവിധ ഭൂപ്രദേശങ്ങളില്‍ നിന്ന് ജലസേചന പദ്ധതികളിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷിജലം എത്തിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. ലക്ഷകണക്കിന് മനുഷ്യജീവനുകള്‍ക്ക് ജീവിക്കാന്‍ അവകാശം നിഷേധിച് കൊലപാതകങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നതിനേക്കാള്‍ പ്രായോഗികവും മാനവികവും അതായിരിക്കും.


Wednesday 17 August 2011

പത്രമുത്തശ്ശിയുടെ നോര്‍വെ ഇന്‍വെസ്റ്റ്‌റ്റിഗേഷന്‍



നോര്‍വെയിലെ കൂട്ടകൊലയെ കുറിച്ച് അവിടത്തെ പോലീസിനോ സര്‍കാറിനോ പോലും കിട്ടാത്ത 'തുമ്പ്' ഇവിടെ മാതൃഭൂമിക്കു കിട്ടി.  അതു കൊണ്ട് തന്നെയാവണം സംഭവത്തിന്‌ പിന്നില്‍ ഇസ്ലാമിക തീവ്രവാദം ആകാമെന്ന് മാതൃഭൂമി എഫ്.ഐ.ആര്‍  തയ്യാറാക്കിയതും. മാത്രുഭുമിക്ക് നോര്‍വേയില്‍ ഒരു  ഇന്‍വെസ്റ്റ്‌റ്റിഗെഷന്‍ ടീം ഉണ്ടാകുമോ?. ഉണ്ടാവണം , കാരണം കോട്ടയത്ത്‌ നിന്ന് ഒരു പട്ടി പുറപെട്ടു നോര്‍വെയില്‍ എത്തി മണം പിടിച്ചു കേസിന് തുമ്പുണ്ടാക്കാന്‍ വേണ്ട സമയം വന്നില്ല മാതൃഭൂമിക്ക് എഫ്.ഐ.ആര്‍ തയ്യാറാക്കാന്‍. പിന്നീട്  എഫ്.ഐ.ആര്‍ തിരുത്തിയെങ്കിലും വായനയിലൂടെ സംസ്കാരം എന്നൊക്കെ പരസ്യം കൊടുക്കുന്ന ഒരു പത്രമുത്തശ്ശി ഇങ്ങനെയൊക്കെ എഴുതാന്‍ പറ്റുമോ?.ഇല്ല എന്ന് തന്നെയാണ് ഉത്തരം. ഈ പത്രമുത്തശ്ശിയോട് സ്നേഹപൂര്‍വ്വം രണ്ടു വാക്ക് . ഇത് യുറോപ്പോ അമേരിക്കയോ അല്ല . അതു കൊണ്ടുതന്നെ 'ഇസ്ലാമോഫോബിയ' ഇല്ലാതെ പത്രം ചിലാവാകില്ല എന്ന ആശങ്കയും വേണ്ട . ഒരു കോടി വായനക്കാരില്‍ അഞ്ച് പേര്‍ക്ക് സ്വര്‍ണ്ണനാണയമോ ചീനിച്ചട്ടിയോ കൊടുക്കാമെന്നു പറഞ്ഞാലും പത്രം വാങ്ങാന്‍ മാത്രം ഹൃദയശുദ്ധിയുള്ളവരാണ് കേരളീയര്‍ എന്ന തിരിച്ചറിവ് കൈവിടുകയുമരുതെന്ന് അപേക്ഷിക്കുന്നു.

Monday 8 August 2011

നമ്മുടെ കുരുന്നുകള്‍ക്ക്‌ എന്ത് സംഭവിക്കുന്നു ?


നമ്മുടെ യുവത്വത്തിന് എന്ത് സംഭവിക്കുന്നു എന്ന ചര്‍ച്ചകള്‍ക്ക്‌  താത്കാലിക വിരാമം ആകാമെന്ന് തോനുന്നു.നമ്മുടെ കുരുന്നുകള്‍ക്ക്‌ എന്ത് സംഭവിക്കുന്നു എന്ന് ചിന്തിക്കാനും, പറയാനും, എഴുതാനുമുള്ള സമയം അതിക്രമിച്ചതു പോലെ. പ്രായത്തെ കുറിച്ചുള്ള അനാവിശ്യ  ചര്‍ച്ചകള്‍ സജീവമാക്കുന്ന നമ്മൾ ഒരു പീഡന കേസിലെ പ്രതിയുടെ പ്രായം പത്തു വയസ്സിൽ ഒതുങ്ങുനത്കൂടെ ചര്ച്ചയ്‌ക്ക്‌ എടുത്തിരുന്നെങ്കില്‍ എന്ന് തോന്നുന്നു. വാസ്തവത്തില്‍ ആ കുരുന്നാണോ കുറ്റവാളി അതോ അവനെ അതിനു ‘പ്രാപ്തമാകിയ’ അവന്റെപിതാവോ?... പത്രവാര്‍ത്തകളിൽ കാര്യം വ്യക്തം. എവിടെയോ വായിച്ചു മറന്നത് ഓര്‍മ വരുന്നു – ഏതൊരു ക്രിമിനലിനും ഒരിക്കൽ അമ്മയുടെ മുഖം നോകി പുഞ്ചിരിക്കുന്ന ഒരു നിഷ്കളങ്കതയുടെ മുഖം ഉണ്ടായിരുന്നുവെന്ന്. ആ നിഷ്കളങ്കത നമ്മുടെ കുരുന്നുകളില്‍ നിന്ന് മായാന്‍ തുടങ്ങിയോ?....മരപോത്തില്‍ നിന്നും കുളങ്ങളിൽ നിന്നും കിട്ടുന്ന കുഞ്ഞുടുപ്പുകൾ ഇട്ട ശവങ്ങളും വള്ളി നിക്കർ ഇട്ട പ്രതികളും നമ്മുടെ ഇടയില്‍ നിത്യകാഴ്ച്ചകൾ ആകുമോ?.....

പണ്ട് ടെലിവിഷനിലെ നിറംമങ്ങിയ പരിപാടികള്‍ക്കിടയില്‍ വരുന്ന പരസ്യചിത്രം കണ്ടു കണ്ണ്പൊത്തുന്ന ഒരു ബാല്യമല്ല നമുക്കുചുറ്റുമുള്ളത്, മറിച്ച് സംസ്കാരത്തിന് നേരെ കൊന്നനം കുത്തുന്ന പരസ്യചിത്രങ്ങൾ കുടുംബസദസിന്റെ ആസ്വാദനമാകുന്ന കാലഘട്ടം. ഇത്തരം ക്രിമിനലുകളെ സൃഷ്ടികുന്നതില്‍ ദ്രിശ്യമാധ്യമങ്ങളുടെ പങ്ക് ചെറുതല്ല... അതിനുമപ്പുറം അവര്‍ മാത്രമാണ് ഉത്തരവാദി എന്ന് പറയുന്നതിലും തെറ്റില്ല. എയിഡ്സ്നെതിരെ എന്ന് പറഞ്ഞു നഗരമധ്യത്തിലും ഐ.ടി പാര്ക്കുനകളിലും വെന്‍ഡിംഗ് മഷീനുകൾ സ്ഥാപികുകയും, ‘എനി ടൈം ഇലലീഗല്‍ സെക്സ്’ എന്നും ‘എനി ടൈം ഇമ്മോരളിറ്റി’ എന്നുമുള്ളതിനു സമാന മുദ്രാവാക്യങ്ങള്‍ ആവിഷ്കരിക്കുകയും, അസാന്മാര്‍ഗികതയ്ക് സ്വാഭാവികതയുടെ മുഖം നല്‍കാന്‍ കോടികൾ ചെലവഴിക്കുന്ന സര്‍കാരും കൂടെ ആകുമ്പോള്‍ സാംസ്‌കാരിക സമൂഹം പകച്ചുനില്‍കേണ്ടിവരുന്നു . മറുവശത്ത്‌ വിദ്യഭ്യാസം കോര്‍പറേറ്റ്കളിലെകുള്ള എന്ട്രി ടിക്കറ്റ്‌ മാത്രമായി ഒതുങ്ങുന്നു... ഇവിടെ സദാചാരത്തിന്റെ കാവലാൾ ആകാൻ ആരുണ്ട്..?.

മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്ന വാദം ഇനിയെങ്ങിലും നമുക്ക് ഉപേക്ഷിക്കാം...തന്റെ തിന്മകള്‍ ലോകം കണ്ടില്ലെങ്ങിലും തന്റെ സൃഷ്ടാവ്‌ കാണുന്നു എന്ന് ചിന്തിക്കുന്ന വ്യക്തികള്‍ , തന്റെ ചെയ്തികള്‍ നാളെ തന്റെ രക്ഷിതാവിന് മുന്‍പില്‍ ചോദ്യം ചെയ്യപെടുമെന്ന്‍ തിരിച്ചറിയുന്ന വ്യക്തികള്‍ സമൂഹത്തിനു ഒരുത്തമ മുതല്കൂട്ടാകും. ദൈവേച്ചയനുസരിച്ചു കണ്ണിനും കാതിനും നാവിനും വിധിവിലക്കുകള്‍ വെയ്കുമ്പോള്‍ സ്വാഭാവികമായും അവരുടെ മനസ്സും വിമലീകരിക്കപെടും, അവരിലുടെ വളരുന്ന തലമുറയും നന്മയുടെ പൂക്കള്‍ ആകും.

നമ്മുടെ കുരുന്നുകള്‍ പരിഗണിക്കപെടേണ്ടതുണ്ട്. “ഒരു പിതാവിന് തന്റെ സന്തതിക്ക് നല്ല ശിക്ഷണത്തെകാള്‍ മഹത്തായ ഒരു സമ്മാനം നല്‍കാന്‍ കഴിയില്ല” എന്ന പ്രവാചകവചനം സാന്ദര്‍ഭികമായി ഓര്‍ത്തുപോകുന്നു.  കുട്ടികളോട് കരുണകാണിക്കല്‍ അവരോട്‌ സ്നേഹം പ്രകടിപിക്കല്‍ , അവരെ പരിഗണിക്കല്‍ പുണ്യവും മാതാപിതാകളുടെ ബാധ്യതയുമായി കല്പിക്കപെട്ടിരിക്കുന്നു. മക്കളെ തലോടാതത്തിന്റെ പേരിൽ ‘പിതാവിനെ’ വിമര്‍ശിച്ച പ്രവാചകൻ സ്വന്തം ജീവിത മുഹൂര്‍ത്തങ്ങളിലൂടെ ഉദാഹരണങ്ങള്‍ കാണിച്ചു തന്നു. അതോടൊപ്പം തന്നെ പ്രവാചക പൌത്രന്‍ കുഞ്ഞായിരുന്നപോൾ രാജ്യത്തെ പൊതുമുതല്‍ നിന്ന് ഒരു കാരക്ക വായില്‍ ഇട്ടപോൾ അത് വായില്‍ നിന്ന് വലിച്ചെടുത്തു , അത് തങ്ങള്‍ക് അര്‍ഹതപ്പെട്ടതെല്ലന്നു പറഞ്ഞു ഗുണദോശികുന്നതും കാണാം.ഇളം തലമുറയെ പാകപെടുത്തുന്ന ചിത്രം ചരിത്രം വ്യക്തമായ്‌ വരച്ചുകാണിക്കുന്നു.



 
കുഞ്ഞുങ്ങള്‍ , അവരുടെ കണ്ണുകളും പുഞ്ചിരിയും നമുക്കെന്നും കൌതുകവും കണ്കുളിര്‍മയുമാണ്. അത് എന്നും അങ്ങനെ തന്നെ നിലനില്കണം. കുറുക്കന്റെ മുഖസ്തുതി കേട്ട് പാട്ടുപാടി തന്റെ വായിലുള്ള അപ്പകഷ്ണം നഷ്ടപെടുന്ന കാക്കയുടെ ഗുണപാഠകഥകള്‍ക്കപുറം നമ്മുടെ ഇളം തലമുറ പഠിപ്പിക്കപെടെണ്ടതുണ്ട്. പദാര്‍ത്ഥങ്ങളുടെ സങ്കലനമായ കേവല മനുഷ്യനെ കുറിച്ചുള്ള പഠനങ്ങള്‍കൊപ്പം മനസും മാനവികതയും ചേര്‍ത്തപെടേണ്ടതുണ്ട്. അപ്പോള്‍ കുഞ്ഞുങ്ങള്‍ ഭൂമിയിലെ മാലാഘമാരാണെന്ന് ആരോ പറഞ്ഞത് എന്നെന്നും സത്യമായി നിലനില്ക്കും .

Friday 5 August 2011

എന്‍റെ കഥ

                        
പിറന്ന മണ്ണിന്‍റെ തെരുവുകള്‍ വീണ്ടും നിരപരാധികളുടെ ചോരപാടുകളില്‍ ചുവന്നു. കഥയറിയാത്തവരുടെ മുന്‍പില്‍ ഞാനും ഒരു കുറ്റവാളിയെ പോലെ.....ന്യായാധിപന്റെ ഇരിപിടത്തിലിരുന്ന  'സമൂഹം' എന്‍റെ താടിരോമങ്ങളിലെക്ക് തുറിച്ചുനോക്കി.


പ്രതികൂടിലെ മരപിടിയില്‍ നിന്ന് വിറയ്കുന്ന കൈകള്‍ എടുത്തു ഞാന്‍ എന്‍റെ മുഖം മറയ്ക്കാന്‍ ശ്രമിച്ചു. എന്‍റെ കണ്ണുകളിലെ നിസ്സഹായതയെ അവഗണിച്ചു കൊണ്ട് ആ ന്യായാധിപന്‍ എന്‍റെ കുറ്റപത്രം വായിച്ചു -- നിരപരാധികളുടെ രക്തം ചിന്തിയ ചെകുതന്മാര്‍ക്ക്‌ എന്‍റെ പേരുമായി സാദൃശ്യം.


ലജ്ജ കൊണ്ട് തല താഴ്ത്തിയപോയും എന്‍റെ നെഞ്ചോടു ചേര്‍ത്ത വേദഗ്രന്ഥം ഞാന്‍ ആ ന്യായാധിപനു കാണിച്ചുകൊടുത്തു ----അകാരണമായി ഒരു മനുഷ്യനെ കൊന്നാല്‍ ഈ ഭൂമിയിലെ മുഴുവന്‍ മനുഷ്യരെയും കൊന്നപോലെയാകുന്നു, ഒരു മനുഷ്യന്റെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചത് പോലെയാകുന്നു എന്ന വചനം മുതല്‍ ഓരോന്നായ്.  ഇതെത്ര കേട്ടുവെന്നു പറഞ്ഞു മുഖംതിരിച്ച ആ ന്യായാധിപന്റെ മുന്‍പില്‍ ഞാന്‍ വീണ്ടും തലതാഴ്ത്തിനിന്നു. എന്‍റെ ആത്മാഭിമാനം കഴുമരത്തിലേക്ക്‌ ആനയിക്കപെടുംബോയും കണ്ണീരോടെ  ആ വചനം ഞാന്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

Twitter Delicious Facebook Digg Stumbleupon Favorites More